Nenmara Double Murder case: 'അവളെ ഒരുപാട് ഇഷ്ടം, വീട് മകൾക്ക് കൊടുക്കണം'; ചെന്താമരയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

Nenmara Double Murder case: സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയ കടയിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 12:56 PM IST
  • നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയായി
  • ആയുധം വാങ്ങിയ കടയിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്
  • ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്താമരയെ കോടതിയിൽ ഹാജരാക്കും
Nenmara Double Murder case: 'അവളെ ഒരുപാട് ഇഷ്ടം, വീട് മകൾക്ക് കൊടുക്കണം'; ചെന്താമരയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയായി. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയ കടയിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. 

എലവഞ്ചേരി അഗ്രോ എക്യുപ്സ് സ്ഥാപനത്തിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ കൊടുവാൾ വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ ഇവിടെ നിന്ന് ചെന്താമരയ്ക്ക് കൊടുവാൾ വിറ്റിട്ടിട്ടില്ല എന്നായിരുന്നു സ്ഥാപന ഉടമയുടെ പ്രതികരണം. 

Read Also: 'കൊന്നത് ഞാനല്ല', മൊഴി മാറ്റി ഹരികുമാ‍ർ'; പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്

ഉടമയുടെ പ്രതികരണം വിശ്വസിച്ചിട്ടില്ലെന്നും ഇവിടെ നിന്ന് കൊടുവാൾ വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പ്രതികരിച്ചു. കടയുടെ സീൽ കൊടുവാളിൽ ഉണ്ട്. രണ്ട് മാസം മുമ്പ് വീട്ടുപരിസരത്തെ കാട് വെട്ടാനായി എലവഞ്ചേരിയിലെ മറ്റൊരു കടയിൽ നിന്നും ചെന്താമര കത്തി വാങ്ങിയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തി. എലവഞ്ചേരിയിലെ കടയുടമ ശ്രീധരൻ ചെന്താമരയെ തിരിച്ചറിഞ്ഞു. 

അതേസമയം മകളെ ഒരുപാട് ഇഷ്ടമാണെന്നും തന്‍റെ വീട് മകള്‍ക്ക് നൽകണമെന്നും ചെന്താമര പറഞ്ഞു. മകള്‍ക്ക് വീട് നൽകാൻ നടപടി വേണമെന്നും ചെന്താമര പൊലീസിനോട് ആവശ്യപ്പെട്ടു. 

അയൽവാസിയായ പുഷ്പയാണ് തന്‍റെ കുടുംബം തകരാൻ പ്രധാന കാരണമെന്നും പുഷ്പയെ കൊല്ലാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ചെയ്തത് വലിയ തെറ്റാണെന്നും ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ലെന്നും ചെന്താമര പറഞ്ഞു. 

ഇന്ന് വൈകിട്ട് മൂന്ന് മണിവരെയാണ് പ്രതിയെ  കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്താമരയെ കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News