Kottayam Nursing College Ragging: 'ഇതിന് മുൻപ് ആരും പരാതിപ്പെട്ടിട്ടില്ല'; കോട്ടയം നഴ്സിംഗ് കോളജ് റാഗിങ്ങിൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പാൾ

രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ ഹൗസ് കീപ്പിംഗ് ഇൻ ചാർജായ ഒരാൾ മാത്രമായിരിക്കും ഉണ്ടാകുകയെന്ന് പ്രിൻസിപ്പാൾ ഡോ. സുലേഖ.  

Written by - Zee Malayalam News Desk | Last Updated : Feb 13, 2025, 06:00 PM IST
  • സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
  • പരാതി ലഭിച്ച ഉടൻ തന്നെ ആന്റി റാഗിങ് സെൽ നടപടി തുടങ്ങിയെന്നും അവർ വ്യക്തമാക്കി.
  • അസിസ്റ്റന്റ് വാർഡൻ മുഴുവൻ സമയവും ഹോസ്റ്റലിൽ ഇല്ലെന്ന് ഡോ. സുലേഖ പറഞ്ഞു.
Kottayam Nursing College Ragging: 'ഇതിന് മുൻപ് ആരും പരാതിപ്പെട്ടിട്ടില്ല'; കോട്ടയം നഴ്സിംഗ് കോളജ് റാഗിങ്ങിൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പാൾ

കോട്ടയം: കോട്ടയം ഗവൺമെന്റ് കോളേജ് ഹോസ്റ്റൽ റാഗിങ്ങിൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പാൾ ഡോ. സുലേഖ. ഇതിന് മുൻപ് ആരും റാഗിങ് പരാതിയുന്നയിച്ചിട്ടില്ല. സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ ആന്റി റാഗിങ് സെൽ നടപടി തുടങ്ങിയെന്നും അവർ വ്യക്തമാക്കി.

അതേസമയം അസിസ്റ്റന്റ് വാർഡൻ മുഴുവൻ സമയവും ഹോസ്റ്റലിൽ ഇല്ലെന്ന് ഡോ. സുലേഖ പറഞ്ഞു. ഹൗസ് കീപ്പിംഗ് ഇൻ ചാർജായ ഒരാൾ മാത്രമാണ് രാത്രികാലങ്ങളിൽ ഉണ്ടാകുക. ഇവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു. 

ഹോസ്റ്റലിൽ നവംബർ മുതൽ ക്രൂരമായ പീഡനങ്ങൾ നടന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. റാഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാർഥികൾ കരഞ്ഞിട്ടും അടുത്ത മുറിയിലെ വാർഡൻ അറിഞ്ഞില്ലെന്ന മൊഴിയിലും കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജ് ഹോസ്റ്റൽ റാഗിങ് കേന്ദ്രം ആയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

Also Read: Nursing College Ragging: 'കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രം'; നവംബര്‍ മുതല്‍ ക്രൂരപീഡനങ്ങള്‍ നടന്നുവെന്നും പോലീസ് റിപ്പോർട്ട്

 

നവംബർ മുതൽ ക്രൂരമായ പീഡനങ്ങൾക്കാണ് ജൂനിയർ വിദ്യാർഥികളെ ഇരയാക്കിയിരുന്നത്. എന്നാൽ വിദ്യാർഥികൾ പരാതിപ്പെടാൻ വൈകിയതിലും പോലീസിന് സംശയങ്ങളുണ്ട്. പരാതിപ്പെട്ടാലും പ്രതികൾ സുരക്ഷിതരായിരിക്കുമെന്ന ഭയം ജൂനിയർ വിദ്യാർഥികൾക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടും പിടിക്കപ്പെടാത്ത വിദ്യാർഥികൾ ഉണ്ടോയെന്നത് സ്ഥിരീകരിക്കും. ഇതിനായി ഒന്നാംവർഷ വിദ്യാർഥികളോട് വിവരങ്ങൾ തേടും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാകും അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. സാമുവൽ, വിവേക്, ജീവ, റിജിൽ ജിത്ത് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്നത് പ്രതികൾ തന്നെ ക്യാമറയിൽ പകർത്തിയിരുന്നു. ഗൂഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവുകൾ ലഭിച്ചു. പ്രതികളായ അഞ്ച് പേരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News