Heinous Crime: അമ്മയ്ക്കൊപ്പം ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി മകന്‍

മകൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാനായി കഷണങ്ങളാക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 01:46 PM IST
  • മകൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാനായി കഷണങ്ങളാക്കുകയായിരുന്നു.
Heinous Crime: അമ്മയ്ക്കൊപ്പം ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി മകന്‍

Heinous Crime: ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകം നല്‍കിയ ഞെട്ടല്‍  മാറും മുന്‍പ്  മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം കൂടി.  ഈ സംഭവത്തില്‍ മകന്‍ അമ്മയ്ക്കൊപ്പം ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. 

മകൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാനായി കഷണങ്ങളാക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന വസ്തുത, ഈ കുറ്റകൃത്യത്തില്‍ അമ്മ പങ്കാളിയാണ് എന്നതാണ്. പശ്ചിമ ബംഗാളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന ഈ സംഭവം അരങ്ങേറിയത്.

Also Read:  Shraddha Murder Case: പ്രതി അഫ്താബിന്‍റെ കുടുംബത്തെ തിരഞ്ഞ് ഡല്‍ഹി പോലീസ്
 
ബരുയിപൂർ കൊലപാതകം (Baripur Murder)  

പശ്ചിമ ബംഗാളിലെ പര്‍ഗാന ജില്ലയിലെ ബരുയിപൂരിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.  ഈ സംഭവത്തില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയശേഷം  മൃതദേഹം ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവു ചെയ്യുകയായിരുന്നു.  മകന്‍റെ ക്രൂരതയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൊല്ലപ്പെട്ടയാളുടെ ഭാര്യ ഒപ്പമുണ്ടായിരുന്നു എന്നതാണ് വസ്തുത. 

ശ്രദ്ധ കൊലപാതകത്തിന് സമാനമായി ഈ സംഭവത്തിലും കൊലപാതകത്തിന് ശേഷം  മൃതദേഹം കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു   

സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത് ഇപ്രക്രാരമാണ്,  ഉജ്ജ്വല്‍ ചക്രവർത്തി എന്ന വ്യക്തിയെ കാണാതായതായതായി പോലീസില്‍ പരത്തി ലഭിക്കുന്നു. അമ്മയും മകനും  ചേര്‍ന്നാണ് പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മദ്യപിക്കുന്ന ദുശ്ശീലമുണ്ടെന്നും പലപ്പോഴും മദ്യപിച്ച് ബഹളമുണ്ടാക്കാറുള്ളതായും കണ്ടെത്തി. നവംബർ 14 നും ഇയാള്‍ മദ്യപിച്ചിരുന്നതായും വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും പോലീസ് മനസിലാക്കി. ഇതേക്കുറിച്ച് പോലീസ് കൂടുതല്‍ കര്‍ശനമായി ചോദ്യം ചെയ്തപ്പോൾ മകന്‍ മുഴുവൻ സത്യവും വെളിപ്പെടുത്തുകയായിരുന്നു. 
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  ശരീരത്തിന്‍റെ  മുകൾ ഭാഗത്തെ ചില കഷണങ്ങൾ ഒരു കുലത്ല്‍ നിന്നും ലഭിച്ചു. കഷണങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി കുളത്തില്‍ എറിഞ്ഞതായി പ്രതി വെളിപ്പെടുത്തിയിരുന്നു.  മൃതദേഹത്തിന്‍റെ ഒരു ഭാഗം കണ്ടെടുത്തെങ്കിലും ബാക്കിയുള്ളവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. ഇപ്പോൾ പ്രതിയെ പിടികൂടി പോലീസ് ചോദ്യം ചെയ്തുവരികയാണ്. 

നാവികസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് പുഷ്പ പറഞ്ഞു.  നവംബർ 14 ന് ഉജ്ജ്വല്‍ ചക്രവർത്തി കുടുംബാംഗങ്ങളുമായി വഴക്കിട്ടതായി എസ്പി പുഷ്പ പറഞ്ഞു. ഇതിനിടെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അമ്മയ്‌ക്കൊപ്പം മകൻ ഗൂഢാലോചന നടത്തി, മൃതദേഹം ഒളിപ്പിക്കാനായി പല കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.  

കൊല നടത്തി 3-4 മണിക്കൂർ കഴിഞ്ഞിട്ടും തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് അമ്മയ്ക്കും മകനും മനസിലാകാതെഅവസരത്തിലാണ് ഡൽഹിയിലെ ശ്രദ്ധ കൊലക്കേസ് ഓര്‍മ്മവന്നത്.  ആ സംഭവം പോലെതന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും തീരുമാനിയ്ക്കുകയായിരുന്നു.  വീട്ടിൽ രക്തക്കറകൾ കണ്ടെത്താതിരിക്കാൻ മൃതദേഹം കുളിമുറിയിൽ വെട്ടിമുറിച്ചത് അമ്മയുടെ ആശയമായിരുന്നു. 

പോളിടെക്‌നിക് പരീക്ഷയെഴുതാൻ ചെന്നൈയിലേക്ക് പോകാനായി മകൻ പിതാവിനോട് 3000 രൂപ ആവശ്യപ്പെട്ടതാണ് സംഭവത്തിന്‍റെ  തുടക്കമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News