Sexual Abuse Case: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം; മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

Actor Siddique: നടനെതിരെ യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Sep 30, 2024, 09:05 AM IST
  • ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം
  • സുപ്രീംകോടതി സിദ്ദിഖിന്റെ മുൻ‌കൂർ ജമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നാണ്
  • ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ സിദ്ദിഖിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
Sexual Abuse Case: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം; മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ
കൊച്ചി: ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിനെ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.  ഇതിനിടയിലാണ് ഇന്ന് സുപ്രീംകോടതി സിദ്ദിഖിന്റെ മുൻ‌കൂർ ജമ്യാപേക്ഷ പരിഗണിക്കുന്നത്.   
 
 
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.  നടനെതിരെ യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് താരം സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടയിൽ സിദ്ദിഖിന്റെ ജാമ്യാപേക്ഷ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും അതിജീവിതയും സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചു കൊണ്ടായിരിക്കും സുപ്രീംകോടതി ജ്യാമ്യത്തിൽ തീരുമാനമെടുക്കുക എന്നാണ് റിപ്പോർട്ട്.
 
 
ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് വരെയിറക്കി എന്നിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല.  സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. 
ഇതിനിടയിൽ സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.  സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്.  സിദ്ദിഖ് സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും നിലവിൽ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചുവെന്നും. വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
 

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News