Crime News: തൃശൂർ ജില്ലയിൽ സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വ്യാപക നടപടികൾ തുടർന്നു വരുന്നതിനിടയിലായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.
അതിനിടെ കൈപ്പമംഗലം എംഡിഎംഎ കേസിലെ പ്രതികളില്‍ നിന്നും ലഹരി വാങ്ങിയ 150ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേരെ എക്സൈസ് തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 15.2 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്.
എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിള്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും ആണ വൻതോതിൽ ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.
തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിനെയാണ് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ച് കിടപ്പിലാക്കിയത്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് മർദ്ദിച്ചതെന്ന് സഹൽ പറയുന്നു.
Crime News: മകൻ തീ കൊളുത്തിയതിനെ തുടർന്ന് 80 ശതമാനം പൊള്ളലേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ശ്രീമതി മരണമടഞ്ഞത്. തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യയായിരുന്നു മരണമടഞ്ഞ ശ്രീമതി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.