Venjarammoodu Mass Murder: വെഞ്ഞാറമ്മൂട് കൂട്ടക്കുരുതി: അഫാനെ വീണ്ടും ചോദ്യം ചെയ്യും, ഇന്ന് കൂടി ആശുപത്രിയിൽ തുടരും, ഉമ്മയുടെ ആരോഗ്യനിലയിലും പുരോ​ഗതി

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം നടത്തിയ പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ അഫാൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെങ്കിലും ഇന്ന് കൂടി ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. എന്നാൽ അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിനുള്ള കാരണത്തെ കുറിച്ച് വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 06:44 AM IST
  • അഫാന്റെ ഉമ്മ ഷെമിയുടെ മൊഴിയെടുക്കാനും പൊലീസ് നീക്കമുണ്ട്.
  • അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Venjarammoodu Mass Murder: വെഞ്ഞാറമ്മൂട് കൂട്ടക്കുരുതി: അഫാനെ വീണ്ടും ചോദ്യം ചെയ്യും, ഇന്ന് കൂടി ആശുപത്രിയിൽ തുടരും, ഉമ്മയുടെ ആരോഗ്യനിലയിലും പുരോ​ഗതി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം നടത്തിയ പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ അഫാൻ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെങ്കിലും ഇന്ന് കൂടി ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. എന്നാൽ അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിനുള്ള കാരണത്തെ കുറിച്ച് വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം അഫാന്റെ ഉമ്മ ഷെമിയുടെ മൊഴിയെടുക്കാനും പൊലീസ് നീക്കമുണ്ട്. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. 

Also Read: Venjarammodu Mass Murder: കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം പൂർത്തിയായി;നാട്ടിലെത്താനാകാതെ അഫാന്റെ പിതാവ്

 

കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം ഇന്നലെ നടത്തി. തിങ്കളാഴ്ചയാണ് 23കാരൻ അഫാൻ ഉറ്റവരെയും പെൺസുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അനിയൻ അഫ്സാൻ, മുത്തശ്ശി സൽമബീവി, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. അഫ്സാൻ, സൽമബീവി, ലത്തീഫ്, ഷാഹിദ എന്നിവരുടെ ഖബറടക്കം താഴേ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു.

അഫാന്റെ പിതാവ് റഹീം സൗദിയിൽ നിന്ന് നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്ന് റഹീം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ ​സഹായവുമായി ഒപ്പമുണ്ടെന്നും റഹീം വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News