Venjaramoodu Mass Murder Case: ആദ്യം തീരുമാനിച്ചത് കൂട്ടമായി ജീവനൊടുക്കാൻ, പിന്നീട് പ്ലാൻ മാറ്റി; അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്!

Venjaramoodu Mass Murder Case Updates: വീട്ടു ചെലവിനും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും ഇത് ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി മാറി. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2025, 09:15 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്
  • കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതായപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്
Venjaramoodu Mass Murder Case: ആദ്യം തീരുമാനിച്ചത് കൂട്ടമായി ജീവനൊടുക്കാൻ, പിന്നീട് പ്ലാൻ മാറ്റി; അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്!

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്.  കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതായപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴി. 

Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു; മൊഴി ഇന്ന് രേഖപ്പെടുത്തും

ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതിയെങ്കിലും ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയിലാണ് എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തിയതെന്ന് അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.  അതിന്റെ അടിസ്ഥാനത്തിൽ ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം.

വീട്ടു ചെലവിനും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും ഇത് ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി മാറി എന്നും. പ്രധാനമായും പന്ത്രണ്ട് പേരില്‍ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നതെന്നും. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നെന്നും അഫാന്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  തങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും പിതൃസഹോദരനും ഭാര്യയും മുത്തശ്ശിയും കാര്യമായി സഹായിച്ചില്ലെന്നും അഫാന്‍ പറഞ്ഞു. 

Also Read: ഇടവ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, വൃശ്ചിക രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം, അറിയാം ഇന്നത്തെ രാശിഫലം!

കടബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ സഹായിച്ചില്ല എന്ന് മാത്രമല്ല നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും. ഈ കാരണത്താല്‍ ഇവരോട് തനിക്ക് പകയുണ്ടായിരുന്നതായും അഫാന്റെ മൊഴിയിലുണ്ടെന്നാണ് വിവരം.  കാമുകിയായ ഫർസാനയെ കൊല്ലാൻ പ്രേരിപ്പിച്ചത് താനില്ലെങ്കിൽ അവൾ വേണ്ട എന്ന തീരുമാനമാനിന്നും അഫാന്റെ മൊഴിയിൽ വ്യക്തമാണെന്നാണ് റിപ്പോർട്ട്. 

സംഭവ ദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നും രാവിലെ പതിനൊന്ന് മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും. ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്കിറങ്ങിയെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്. ശേഷം വെഞ്ഞാറമ്മൂട്ടിലെ ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടംവാങ്ങുകയും ഈ പണം ഉപയോഗിച്ച് അടുത്തുള്ള കടയില്‍ നിന്ന് ചുറ്റികയും ബാഗും എലി വിഷവും വാങ്ങിയനും. വീട്ടിലെത്തിയപ്പോള്‍ ഉമ്മ തല ഉയര്‍ത്തി നോക്കുന്നത് അഫാന്‍ കണ്ടെന്നും ഇതോടെ കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്കടിച്ചു. ശേഷം പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് പോയി മുത്തശ്ശിയോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല തുടര്‍ന്ന് അഫാന്‍ കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് മുത്തശ്ശിയെ തലയ്ക്കടിച്ച് വീഴ്ത്തി. 

അവരുടെ കഴുത്തില്‍ കിടന്ന മാലയുമായി വെഞ്ഞാറമ്മൂട്ടിലെ ധനകാര്യ സ്ഥാപനത്തിലെത്തി സ്വര്‍ണമാല പണയംവെച്ച് 74,500 രൂപ വാങ്ങി. ഈ പണത്തില്‍ നിന്ന് കടം വാങ്ങിയ ആള്‍ക്ക് ഓണ്‍ലൈന്‍ വഴി 40,000 രൂപ കൈമാരുകയും. ശേഷം എസ് എന്‍ പുരത്തെത്തി പിതൃസഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം  വെഞ്ഞാറമ്മൂട്ടിലെ ഒരു ബാറില്‍ കയറി മദ്യപിച്ചു. ഒരു ബോട്ടില്‍ മദ്യം വാങ്ങുകയും ചെയ്തു. ഇതിന് ശേഷമാണ് പെണ്‍സുഹൃത്ത് ഫര്‍സാനയേയും സഹോദരന്‍ അഫ്‌സാനയേയും അഫാന്‍ കൊലപ്പെടുത്തിയതും ശേഷം  വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്നും അഫാൻറെ മൊഴിയിൽ വ്യക്തമാക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News